Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBSE

സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്‌ലറ്റിക് മീറ്റ് ; എറണാകുളം മുന്നില്‍

കൊച്ചി: സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തില്‍ 616 പോയിന്‍റുമായി എറണാകുളം ജില്ല മുന്നില്‍. 135 പോയിന്‍റ് നേടി ഇടുക്കിയും 117 പോയിന്‍റുമായി തിരുവനന്തപുരവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അണ്ടര്‍ 14, 17, 19 പ്രായ വിഭാഗങ്ങളിലായി എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്നു സമാപിക്കും.

മേളയുടെ ഉദ്ഘാടനം കായികമന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ മോഹിത് റാവത്ത് കായികതാരങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.ജെ. വിനോദ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മീറ്റിന്‍റെ ജനറല്‍ കണ്‍വീനറും പ്രഗതി അക്കാദമി മാനേജിംഗ് ഡയറക്ടറുമായ ഡോ. ഇന്ദിര രാജന്‍ അധ്യക്ഷത വഹിച്ചു.

മീറ്റ് ചീഫ് കോ-ഓര്‍ഡിനേറ്ററും പ്രഗതി അക്കാദമി പ്രിന്‍സിപ്പലുമായ സുചിത്ര ഷൈജിന്ത് പ്രസംഗിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴു ജില്ലകളില്‍നിന്നായി 2,200 വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. പെരുമ്പാവൂര്‍ പ്രഗതി അക്കാദമിയാണ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്.

യുവജനങ്ങളുടെ കര്‍മശേഷി പരിപോഷിപ്പിക്കാന്‍ പദ്ധതികള്‍: മന്ത്രി

കൊച്ചി: കേരളത്തിലെ യുവജനങ്ങളുടെ കര്‍മശേഷി പരിപോഷിപ്പിക്കാന്‍ കായിക മേഖലയുമായി ബന്ധിപ്പിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. സിബിഎസ്ഇ സ്‌കൂള്‍ ക്ലസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കേരള, സിബിഎസ്ഇ, ഐസിഎസിസി ഭേദമില്ലാതെ മികച്ച കായികതാരങ്ങളെ കണ്ടെത്തി എല്ലാവിധ പിന്തുണയും നല്‍കി മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് മത്സരങ്ങള്‍ സംഘടിപ്പിക്കും. ആദ്യപടിയായി കോളജ്തല മത്സങ്ങള്‍ ആരംഭിച്ചു. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ സ്‌പോര്‍ട്‌സുമായി ഇടപഴകാനുള്ള സാഹചര്യങ്ങള്‍, ഗ്രൗണ്ടുകള്‍, സൗകര്യങ്ങള്‍ എന്നിവ എല്ലായിടത്തുമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Latest News

Corehub Up